India News

ബെംഗളൂരു: മഹാലക്ഷ്മി കൊലക്കേസ് പ്രതി മരിച്ച നിലയിൽ

ബെംഗളൂരു: മഹാലക്ഷ്മി കൊലക്കേസ് പ്രതി മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷയിൽ ആത്മഹത്യാ ചെയ്ത നിലയിലാണ് പ്രതി മുക്തി രഞ്ചൻ പ്രതാപ് റായ് കണ്ടെത്തിയത്. മരത്തിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു. ബെംഗളൂരുവിൽ യുവതിയെ കൊന്നു റെഫ്രിജറേറ്ററിൽ സൂക്ഷിച്ച കേസിൽ പൊലീസ് മുക്തി രഞ്ചൻ പ്രതാപ് റോയിയെ അന്വേഷിക്കുകയായിരുന്നു. മുക്തി രഞ്ചൻ പ്രതാപ് റോയിയെ കുറിച്ച് അറിഞ്ഞ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കാൻ ഒഡിഷയിൽ എത്തിയപ്പോഴാണ് സംഭവം.

ബെംഗളൂരുവിലെ വ്യാളികാവലിലെ അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞ ദിവസമാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്രദ്ധ വാക്കര്‍ കൊലപാതകത്തോട് സമാനമായിരുന്നു ബിഹാര്‍ സ്വദേശിനിയായ മഹാലക്ഷ്മിയുടെ കൊലപാതകവും. കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലായിരുന്നു 29കാരിയായ മഹാലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തുന്നത്. ശനിയാഴ്ച മഹാലക്ഷ്മിയുടെ ഫ്‌ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ സമീപവാസികള്‍ യുവതിയുടെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു.

ബെംഗളൂരുവിലെ മാളില്‍ ജീവനക്കാരിയായിരുന്ന യുവതി പൈപ്പ്‌ലൈന്‍ റോഡില്‍ ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. യുവതിയുടെ അമ്മയും സഹോദരിയും സമീപവാസികളുടെ നിര്‍ദേശപ്രകാരം മഹാലക്ഷ്മിയുടെ മുറിയിലെത്തിയപ്പോള്‍ വാതില്‍ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. അകത്ത് കയറിനോക്കിയപ്പോഴാണ് ഫ്രിഡ്ജിന് സമീപത്ത് രക്തക്കറകളും ഈച്ചകളെയും കാണുന്നത്. ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം നിരവധി കഷണങ്ങളാക്കി മുറിച്ച നിലയില്‍ കണ്ടെത്തിയത്.

ഏകദേശം 50 കഷണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിച്ചുമാറ്റപ്പെട്ട കാലുകള്‍ സിം?ഗിള്‍ ഡോര്‍ ഫ്രിഡ്ജിന്റെ മുകള്‍ തട്ടിലായായിരുന്നു സൂക്ഷിച്ചിരുന്നു. മറ്റു ഭാ?ഗങ്ങള്‍ താഴെയും സൂക്ഷിച്ചിരുന്നു. മൃതദേഹം കണ്ടെടുക്കുന്ന സമയത്ത് ചുരുങ്ങിയത് നാലോ അഞ്ചോ ദിവസത്തെ പഴക്കമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ബംഗളൂരു പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts

Leave a Reply