കുമളി: വനിത ഫോറസ്റ്റ് ഗാർഡിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തേനിയിൽ ഫോറസ്റ്ററി ട്രെയിനിങ് ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 40കാരിയെയാണ് ഓട്ടോ ഡ്രൈവർ പെരിയകുളം നോർത്ത് വടകരൈ നവനീത കൃഷ്ണൻ(21) തട്ടിക്കൊണ്ടുപോകാൻ
തിരുവനന്തപുരം: സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തുവെച്ചാണ് അന്ത്യം. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ മരണം സംഭവിച്ചു. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുള്ള ജനപ്രിയ സീരിയലുകളുടെ സംവിധായകനാണ്. കൊല്ലം അഞ്ചല്‍ സ്വദേശിയാണ് ആദിത്യന്‍. വര്‍ഷങ്ങളായി തിരുവനന്തപുരം പേയാട് ആയിരുന്നു
തൃശ്ശൂർ: 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പാലക്കാട് മുന്നിൽ. ആദ്യ രണ്ടു ദിനത്തിൽ നിന്നായി 117 പോയിൻ്റുകളാണ് പാലക്കാട് സ്വന്തമാക്കിയത്. മേളയുടെ മൂന്നാം ദിനമായ ഇന്ന് 30 ഫൈനൽ മത്സരങ്ങളാണുള്ളത്. രാവിലെ നടന്ന ജൂനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്ത മത്സരത്തിൽ കോഴിക്കോടിൻ്റെ ആദ്യത് വി അനിൽ സ്വർണ്ണം നേടി. പാലക്കാടിൻ്റെ അഭിഷേക് സി എസ് വെള്ളിയും
തിരുവനന്തപുരം: വികലാംഗ ക്ഷേമ പെന്‍ഷന്‍ ഇനി മുതല്‍ കേരള സംസ്ഥാന ഭിന്ന ശേഷി ക്ഷേമ കോര്‍പറേഷന്‍ അഥവാ കേരള സ്റ്റേറ്റ് ഡിഫറൻ്റലി ഏബിള്‍സ് വെല്‍ഫെയര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി ആര്‍ ബിന്ദു. ഔദ്യോഗിക കാര്യങ്ങളില്‍ നിന്ന് വികലാംഗര്‍ എന്ന പദം ഒഴിവാക്കാന്‍ മന്ത്രിയെന്ന നിലയ്ക്കു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ന്ന ബോര്‍ഡ്
പി ജെ ജോസഫിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഐഎം നേതാവ് എം എം മണി എംഎല്‍എ. തൊടുപുഴക്കാരുടെ ഗതികേടാണ് പി ജെ ജോസഫെന്നാണ് മണിയുടെ പരാമര്‍ശം. പി ജെ ജോസഫ് നിയമസഭയില്‍ കാല് കുത്തുന്നില്ല. രോഗമുണ്ടെങ്കില്‍ ചികിത്സിക്കുകയാണ് വേണ്ടത്. പി ജെ ജോസഫിന് ബോധവുമില്ല. ചത്താല്‍ പോലും കസേര വിടില്ലെന്നും എം എം മണി പറഞ്ഞു. ‘ജനങ്ങള്‍ വാരിക്കോരി വോട്ടുകൊടുത്തില്ലേ. പക്ഷേ പി ജെ ജോസഫ് നിയമസഭയില്‍
1992ല്‍ വൈദ്യുതി കണക്ഷന്‍ വിഛേദിക്കപ്പെട്ട കോഴിക്കോട് രാമനാട്ടുകര ഖാദി സൗഭാഗ്യയില്‍ കണക്ഷന്‍ പുനസ്ഥാപിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടാണ് വൈദ്യുതി പുനസ്ഥാപിച്ചത്. കുടിശിക തുകയായ മുഴുവന്‍ പണവും ഖാദി ബോര്‍ഡ് അടച്ചു. 1976 സെപ്തംബര്‍ മൂന്നിനാണ് രാമനാട്ടുകര ഖാദി സൗഭാഗ്യക്ക് വൈദ്യതി കണക്ഷന്‍ നല്‍കിയത്. എന്നാല്‍ ബില്ല് അടയ്ക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയതിനെ
വയനാട് മാനന്തവാടി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ പൊലീസ് കേസെടുത്തു. തോണിച്ചാല്‍ സ്വദേശി ഗിരീഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മതിയായ ചികിത്സ ലഭിച്ചില്ലെന്നായിരുന്നു ഗിരീഷിന്റെ പരാതി. സെപ്തംബര്‍ 13നാണ് ഗിരീഷ് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കായി മാനന്തവാടി മെഡിക്കല്‍ കോളജിലെത്തുന്നത്. ഡോക്ടര്‍ ജുബേഷ് അത്തിയോട്ടിലിന്റെ നേതൃത്വത്തിലാണ്
ദുബായ് കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുള്ളയാണ് മരിച്ചത്. ബര്‍ദുബായിലെ അലാം അല്‍ മദീന എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് യാക്കൂബ് അബ്ദുള്ള. ഇന്നലെ രാത്രി 12.20നാണ് കരാമയിലെ ഒരു ബില്‍ഡിംഗില്‍ അപകടം ഉണ്ടായത്. ഇവിടെ ഗ്യാസ് ചോര്‍ച്ച സംഭവിക്കുകയും ഗ്യാസ് ലീക്കായി പൊട്ടിത്തെറിക്കുകയുമായിരുന്നു. മലയാളികള്‍
കോട്ടയം പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് ഓട്ടോറിക്ഷ യാത്രക്കാരായ മൂന്നുപേര്‍ മരിച്ചത്. ഓട്ടോറിക്ഷയില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റ മറ്റുരണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തവിട്ടിട്ടില്ല.
വിഴിഞ്ഞത്ത് പ്രതിസന്ധി തുടരുന്നു. ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ കഴിഞ്ഞില്ല. ചൈനീസ് പൗരന്മാർക്ക് കപ്പലിൽ നിന്ന് ബർത്തിലിറങ്ങാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും എമിഗ്രേഷൻ രഹലമൃമിരല ലഭിച്ചില്ല. പ്രശ്‌നം പരിഹരിക്കാൻ തീവ്രശ്രമം തുടരുകയാണ്. വിഴിഞ്ഞത്ത്