കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം തടവും 42000 രൂപ പിഴയും വിധിച്ച് കോടതി. കോതമംഗലം പാലാപറമ്പിൽ വീട്ടിൽ പ്രസാദിനെയാണ് കോടതി ശിക്ഷിച്ചത്. പെരുമ്പാവൂർ ഫാസ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കുട്ടിക്ക് 5 വയസുള്ളപ്പോൾ മുതൽ 10 വയസു വരെ ഇയാൾ
മാനന്തവാടി: കാട്ടാന ചവിട്ടിക്കൊന്ന വനംവകുപ്പ് വാച്ചർ പോളിന് ചികിത്സ ലഭ്യമാക്കുന്നതിൽ പിഴവുണ്ടായെന്ന ആരോപണം ആവർത്തിച്ച് കുടുംബം. പുൽപ്പള്ളിയിലുണ്ടായത് സ്വാഭാവിക പ്രതിഷേധം മാത്രമെന്നും പോളിന്റെ ഭാര്യ സാലി മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്. അടച്ചുറപ്പുള്ള വീടില്ല. മകളെ പഠിപ്പിക്കണം. ഭർത്താവിന്റെ ജോലി മാത്രമായിരുന്നു ആശ്രയമെന്നും സാലി പറഞ്ഞു.
ചെന്നൈ: തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായിയുടെ വില്പനയ്ക്കും ഉത്പാദനത്തിനും നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ക്യാന്‍സറിന് കാരണമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലിന് പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈയ്ക്ക് സമീപത്തുള്ള ഗിണ്ടിയിലെ ലബോറട്ടറിയില്‍ നിറമുള്ള പഞ്ഞിമിഠായിയുടെ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു.
കൊച്ചി: നവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖാമുഖം പരിപാടിക്ക് ഇന്ന് തുടക്കമാകും. കോഴിക്കോടാണ് വിദ്യാർഥികളുമായി ആദ്യ സംവാദ പരിപാടി നടക്കുന്നത്. മുഖാമുഖത്തിൻ്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി പത്തിടങ്ങളിൽ ചർച്ച നടത്തും. നവകേരളത്തിനായി പൊതുജനത്തിൻ്റെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും നേരിട്ടറിയാനാണ്
കൽപറ്റ: രാഹുൽ ഗാന്ധി എം പി വയനാട്ടിൽ എത്തി. വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലുപേരാണ് ജീവൻ വെടിഞ്ഞത്. ഈ മാസം 10 തീയതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീട് രാഹുൽ സന്ദർശിക്കും. അതിനു ശേഷം കഴിഞ്ഞ് ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ വീട് സന്ദർശിക്കും. ഒരു മാസം മുൻപ് കടുവയുടെ
വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവെക്കാനുള്ള ദൗത്യം ഇന്നും തുടരും. തെരച്ചിലിനിടെ കുങ്കിയാനകള്‍ക്ക് നേരെ ബേലൂര്‍ മഖ്‌ന തിരിഞ്ഞു. കഴിഞ്ഞദിവസങ്ങളിലായി ആനയെ ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലും മയക്കുവെടിവെക്കാനുള്ള സാഹചര്യം ലഭിച്ചില്ല. ആനയുടെ സിഗ്നല്‍ ഇടയ്ക്ക് നഷ്ടപ്പെടുന്നതും ദൗത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ആന നിലവിലുള്ളത് ആനപ്പാറ മേഖലയിലാണ്.
ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ INSAT-3DS ഭ്രമണപഥത്തിൽ. ജിഎസ്എൽവി എഫ് 14 റോക്കറ്റ് മൂന്ന് സ്റ്റേജുകളും വിജയകരമായി പൂർത്തിയാക്കി. ദൗത്യം വിജയകരമാണെന്നും ഇൻസാറ്റ് ത്രീ ഡിഎസ് നൂതന സങ്കേതങ്ങളുള്ള സാറ്റലൈറ്റാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പ്രതികരിച്ചു. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. 18.7 മിനിറ്റുകൾ കൊണ്ടാണ് ദൗത്യം
ആനയുടെ ആക്രമണത്തിന് പിന്നാലെ വയനാട് പുൽപ്പള്ളി അമ്പത്തി ആറിൽ വീണ്ടും കടുവയുടെ സാന്നിധ്യവും. കടുവയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികന് പരുക്കേറ്റു. വാഴയിൽ അനീഷിനാണ് പരുക്കേറ്റത്. രാത്രി വീട്ടിലേക്ക് ബൈക്കിൽ പോകവേയായിരുന്നു അപകടം. യുവാവിനെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, വാച്ചർ പോളിന്റെ മരണത്തെ തുടർന്ന് പുൽപ്പള്ളിയിലുണ്ടായ അക്രമ സംഭവങ്ങളിൽ
അമേരിക്കയിൽ മലയാളിയായ യുവാവ് പിതാവിനെ കുത്തിക്കൊന്നു. ന്യൂജെഴ്സിയിലാണ് സംഭവം. മെല്‍വിന്‍ തോമസ് (32) എന്ന യുവാവാണ് പിതാവായ മാനുവല്‍ തോമസിനെ (61) കുത്തിക്കൊലപ്പെടുത്തിയത്. പൊലീസെത്തി മെല്‍വിന്‍ തോമസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മെല്‍വിന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾ കുറ്റമേറ്റെടുത്തതായി പൊലീസ് പറഞ്ഞു. മാനുവലിന്റെ ഭാര്യ ലിസ 2021ൽ മരിച്ചിരുന്നു. ഫെബ്രുവരി
വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കെട്ടിയ പശുവിനെ പിടികൂടി. പശുവിന്റെ ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവ കടന്നുകളഞ്ഞു. വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവയും പശുക്കിടാവും ചാണകക്കുഴിയില്‍ വീണു. ഇവിടെ നിന്ന് സമീപത്തെ തേട്ടത്തിലേക്ക് കടുവ കയറിപ്പോയി. കടുവയെ കണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. സമീപത്തെ