കടുത്ത വേനൽ ചൂടിന് ആശ്വാസമായി ഇന്നലെ വിവിധ ജില്ലകളിൽ വേനൽ മഴ പെയ്തു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. കാലാവസ്ഥ മോശം ആയതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ
തിരുവനന്തപുരം:സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി വേനൽമഴയെത്തി. തെക്കൻ കേരളത്തിലാണ് ഇന്ന് മഴ പെയ്തത്.വരും ദിവസങ്ങളിലും തെക്കൻ ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.അതേസമയം ഏഴ് ജില്ലകളിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലടക്കം മഴ ലഭിച്ചു. ശക്തമായ മഴയിൽ നഗരത്തിന്‍റെ പലമേഖലയിലും ചെറിയ രീതിയിൽ
മലപ്പുറത്ത് പട്ടാപ്പകൽ വീട്ടിൽ കയറി സ്ത്രീയെ കെട്ടിയിട്ടു കവർച്ച നടത്തിയെന്ന് പരാതി. എടപ്പാൾ വട്ടംകുളത്ത് അശോകന്റെ വീട്ടിൽ ആണ് കവർച്ച നടന്നത്. പതിനഞ്ചു പവൻ സ്വർണം നഷ്ടമായി. കസേരയിൽ ഇരിക്കുകയായിരുന്ന യുവതിയെ കസേരയിൽ കെട്ടിയിട്ടാണ് മോഷ്ടാവ് കവർച്ച നടത്തിയതെന്നാണ് പരാതി. ഗ്ലാസും മാസ്കും ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
പാലക്കാട് പുലാപ്പറ്റയിൽ കാണാതായ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. കീറിപ്പാറ ചാത്തംപള്ളിയാലിൽ ക്വാറിയിലെ മടയിലാണ് യുവാവിനെ കണ്ടെത്തിയത്. കോണിക്കഴി ഡോ.രമേഷ് ബാബുവിൻ്റെ മകൻ രാമകൃഷ്ണനെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്. പാറമടക്ക് സമീപം ബൈക്കും വെള്ളത്തിൽ ചെരുപ്പും കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയിരുന്നു.പാലക്കാട് നിന്നുള്ള സ്കൂബ
മാസപ്പടി കേസിൽ സിഎംആർഎല്ലിന്റെ വാദം ഹൈക്കോടതി തള്ളി. ഇഡി സമൻസിനെതിരായ ശശിധരൻ കർത്ത നൽകിയ ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഇഡിക്ക് മുന്നിൽ ഹാജരാകണം. ഇഡി സമൻസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ശശിധരൻ കർത്ത ആവശ്യപ്പെട്ടിരുന്നത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു. കേസിൽ
ഡോക്ടർ ബി ആർ അംബേദ്കർ ലോകത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്ത് വിദേശരാജ്യങ്ങൾ അദ്ദേഹത്തിന് അർഹമായ പ്രാധാന്യം നൽകുമ്പോൾ നമ്മുടെ രാജ്യത്ത് അദ്ദേഹത്തെക്കുറിച്ച് പഠിക്കാൻ ലോകനിലവാരത്തിലുള്ള പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.. 2016ൽ കേന്ദ്രസാമൂഹിക ശാക്തീകരണ മന്ത്രാലയവും ടൂറിസം മന്ത്രാലയവും പ്രാഥമിക പ്രവർത്തന അനുമതി നൽകിയെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഈ
കോഴിക്കോട് വടകര മണിയൂരിൽ ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ.അട്ടക്കുണ്ട് കോട്ടയിൽ താഴെ ആയിഷ സിയയാണ് മരിച്ചത്. മാതാവ് ഫായിസയെ(28) പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. അട്ടക്കുണ്ട് പാലത്തിന് സമീപത്ത് ഇന്ന് രാവിലെ 10മണിയോടെയാണ് സംഭവം.മാതാവ് ഫായിസയ്ക്ക് മാനസികമായി പ്രശ്‌നങ്ങളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ബി. ബിമൽ റോയ് അന്തരിച്ചു.52 വസായിരുന്നു.തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ദീര്‍ഘനാൾ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചെന്നൈ റിപ്പോര്‍ട്ടറായിരുന്നു.ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്ത് ന്യൂസ് ഡെസ്കിൽ റിസര്‍ച്ച് വിഭാഗത്തിലായിരുന്നു. തിരുവനന്തപുരം നഗരത്തിൽ
ജസ്‌ന തിരോധാന കേസിൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്നു തിരുവനന്തപുരം സിജെഎം കോടതി. ജസ്നയുടെ പിതാവ് ജെയിംസ് നൽകിയ ഹർജിയിലാണ് കോടതി നിർദേശം. വീട്ടിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ മറുവാദം. ഇതിൽ അടക്കം വിശദീകരണം നൽകാനാണ് നേരിട്ട് അന്വേഷണ
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണംആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി ഉത്തരവ് പറയുന്നത് ഈ മാസം 19 ലേക്ക് മാറ്റി.വിധി പകർപ്പ് തയ്യാറാക്കുന്നത് വൈകിയതിനാലാണ് ഹർജി 19 ലേക്ക് മാറ്റിയത്. മുൻപ് ഹർജി പരിഗണിച്ചപ്പോൾ മാത്യു കുഴൽനാടൻ എം.എൽ.എ നിലപാട് മാറ്റിയത് കോടതിയുടെ വിമർശനത്തിന് വഴിവെച്ചിരുന്നു. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നായിരുന്നു