സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് റെഡ്
അസര്‍ബൈജാനില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. തകര്‍ന്ന ഹെലികോപ്റ്ററും ഇറാന്‍ പ്രസിഡന്റിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മിഡിയ റിപ്പോര്‍ട്ട് ചെയ്തു. കനത്ത മൂടല്‍മഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുകയാണ്.
അവയവ മഫിയ സംഘത്തിലെ പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അവയവക്കടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി സബിത്ത് മൂന്ന് വർഷത്തിനിടെ ഇരുന്നൂറിലധികം പേരെയാണ് അവയവക്കടത്തിനായി ഇറാനിലെത്തിച്ചത്. ഒരാളെ എത്തിക്കുമ്പോൾ പ്രതിക്ക് ലഭിച്ചത് 60 ലക്ഷം രൂപയാണ്. അവയവം നൽകിയ ആൾക്ക് 10 ലക്ഷം രൂപയും നൽകി. വ്യാജ പാസ്പോർട്ടും ആധാർ കാർഡും തയാറാക്കിയാണ് പ്രതി ആളുകളെ ഇറാനിലെത്തിച്ചത്.
തിരുവനന്തപുരം: കാട്ടാക്കടയില്‍ ചില്ലറ ചോദിച്ച് കടയിലെത്തി, സ്ത്രീയെ കടന്നുപിടിച്ച യുവാവിനെ പിടികൂടി പൊലീസിലേല്‍പിച്ച് നാട്ടുകാര്‍. മലയിൻകീഴ് ഇരട്ട കലൂങ്ക് സ്വദേശി അഖിലിനെയാണ് പിടികൂടിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യവും ലഭ്യമായിട്ടുണ്ട്. കാട്ടാക്കട മണ്ഡപത്തിൻ കടവില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ഇവിടെ പ്രദേശവാസി ആയ സ്ത്രീ നടത്തുന്ന സ്ഥാപനത്തിൽ ഇയാള്‍ എത്തുകയും ചില്ലറ തരുമോ
കഞ്ചാവ് മിഠായിയുമായി രണ്ടു യു.പി.സ്വദേശികൾ അറസ്റ്റിൽ. സ്കൂൾ കുട്ടികളെ ലക്ഷ്യം വച്ചായിരുന്നു വിൽപ്പന. 2,000 ത്തിലധികം കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു. എക്സൈസ് ആണ് അറസ്റ്റ് ചെയ്തത്. സന്തോഷ് കുമാർ രാഹുൽ സരോജ് എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയത് ചേർത്തലയിൽ നിന്ന്. 10 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും എത്തിച്ചിരുന്നത് ട്രെയിൻ
എറണാകുളം കോലഞ്ചേരിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്നു. കോലഞ്ചേരി സ്വദേശിനി ലീല (64 ) യെയാണ് ഭർത്താവ് ജോസഫ് (77)വെട്ടിക്കൊലപ്പെടുത്തിയത്. പ്രതി പുത്തൻകുരിശ് പോലീസിൽ നേരിട്ട് കീഴടങ്ങി. ഇന്നലെ വൈകീട്ട് 7 നാണ് സംഭവം.
കൊട്ടാരക്കര സദാനന്ദപുരം കോട്ടൂർ ചിറയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. സദാനന്ദപുരം ആകാശ് ഭവനിൽ ആകാശ്(23), മേലില നടുക്കുന്ന് പുതിയിടത്തു പുത്തൻവീട്ടിൽ ശ്രീജിത്ത്(22) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലോടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. കൊല്ലത്ത് ഫയർ ആൻഡ് സേഫ്ടി വിദ്യാർഥി ആയിരുന്നു ശ്രീജിത്ത്. ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ആളായിരുന്നു ആകാശ്. സുഹൃത്തായ വിഷ്ണുവിനൊപ്പമാണ്
രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ എറണാകുളം റൂറൽ പൊലീസിന്‍റെ പിടിയിൽ. കോംഗോ പൗരന്‍ രെഗ്നാര്‍ പോളിനെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിവസങ്ങളോളം പലയിടങ്ങളില്‍ രാപ്പകല്‍ തമ്പടിച്ചാണ് കേരള പൊലീസ് ബെംഗളൂരു പൊലീസിന്റെ സഹായത്തോടെ രെഗ്നാര്‍ പോളിനെ കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍
കാളികാവ് റേഞ്ച് ഇൻസ്പെക്ടർ എൻ നൗഫലിന്റെ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ഷിജുമോൻ ടി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് റെജി തോമസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ദിനേശ്, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽദാസ് ഇ, ഷംനാസ് സിടി, വനിത സിവിൽ എക്സൈസ് ഓഫീസർ സജിനി തുടങ്ങിയവരും ഉണ്ടായിരുന്നു. മലപ്പുറം: മലപ്പുറത്തും കൊല്ലത്തും രാസലഹരിയുമായി
സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നു. അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ. ഡെങ്കിപ്പനി പിടിപെട്ട് 48 പേർക്ക് ജീവൻ നഷ്ടമായി. ഈമാസം ഇതുവരെ എലിപ്പനി ബാധിച്ച് എട്ടുപേരും ഡെങ്കിപ്പനി ബാധിച്ച് അഞ്ചുപേരും മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണങ്ങളിലും വർധനയെന്ന് കണക്കുകൾ. വേനൽമഴ സജീവമായതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണതിലും വലിയ വർദ്ധനയാണ്. എലിപ്പനിയും