തിരുവനന്തപുരം: ശസ്ത്രക്രിയ്ക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവെച്ചെന്നും മറ്റൊരു ആശുപത്രിയുടെ ചികിത്സാ റിപ്പോർട്ടിൽ നിന്ന് ഇക്കാര്യം മറച്ചുവെച്ചെന്നും പരാതി. തിരുവനന്തപുരം എസ്‍യുടി ആശുപത്രിക്കെതിരെയാണ് വെഞ്ഞാറമൂട് സ്വദേശിനി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയത്. അമിത
തിരുവനന്തപുരം:വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. പ്രവശനോത്സവത്തോടെ ഈ വര്‍ഷത്തെ അധ്യയനം തുടങ്ങാൻ കുട്ടികളെ ക്ഷണിച്ച് കാത്തിരിക്കുകയാണ് സ്കൂളുകള്‍.
ദില്ലി: ഇടക്കാല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് തീഹാർ ജയിലിൽ കീഴടങ്ങും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ജയിലിലേക്ക് പോകുമെന്നാണ് കെജ്‍രിവാൾ അറിയിച്ചത്. മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഈ മാസം അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റിയിരുന്നു. ഇന്ന് വിധി പറയണമെന്ന് കെജ്‍രിവാളിന്‍റെ അഭിഭാഷകർ
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥൻ പണം വാങ്ങിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ക്രൈം ബ്രാഞ്ച് മുൻ ഡിവൈഎസ്പി വൈ.ആർ റസ്റ്റത്തിനെതിരെയാണ് പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം. പരാതിക്കാരനായ യാക്കൂബിൽ നിന്ന് ഒന്നേകാൽലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് നടപടി കേസ് കൃത്യമായി
മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്. മുണ്ടേരി തണ്ടൻകല്ല് കോളനിയിലെ രാജേഷിനാണ് (30) പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണമുണ്ടായത്. രാജേഷിന്റെ തോളെല്ലിനും വാരിയെല്ലിനും പൊട്ടലേറ്റിട്ടുണ്ട്. മുണ്ടേരി ഫാമിലെ ജീവനക്കാർ ആനയുടെ ചിന്നം വിളികേട്ട് പ്രദേശത്തേക്ക് ഓടിയെത്തിയപ്പോഴാണ് ആനയുടെ ആക്രമണത്തിനിരയായി കിടക്കുന്ന രാജേഷിനെ
കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസിൽ അവയവം വിറ്റവരെയും വാങ്ങിയവരെയും കണ്ടെത്താൻ അന്വേഷണ സംഘം. വൃക്ക വിറ്റ പാലക്കാട് സ്വദേശി ഷമീർ പൊള്ളാച്ചിയിലുണ്ടെന്നാണ് സൂചന. വർഷങ്ങളായി ഇറാനിൽ കഴിയുന്ന കൊച്ചി സ്വദേശി മധുവാണ് രാജ്യാന്തര അവയവക്കടത്ത് കേസിലെ മുഖ്യപ്രതി. കഴിഞ്ഞ വർഷവും ഇയാൾ ഡൽഹിയിൽ വന്ന് മടങ്ങി പോയിരുന്നു. 2014 മുതൽ ഇയാൾ അവയവക്കച്ചവടം നടത്തുകയാണ്. വൃക്ക വിൽക്കാൻ വേണ്ടിയാണ്
ഷിലോങ്: മേഘാലയയിലെ വെസ്റ്റ് ജെയ്ന്തിയ ഹിൽസ് ജില്ലയിൽ കൂൺ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു. റിവാൻസാക സുചിയാങ് (8), കിറ്റ്‌ലാങ് ദുചിയാങ് (12), വൻസലൻ സുചിയാങ് (15) എന്നീ കുട്ടികളാണ് മരിച്ചത്. ഇവർക്കൊപ്പമുള്ള ഒൺപത് പേർ ആശുപത്രിയിൽ ചികിത്സയിൽ. സഫായി എന്ന ഗ്രാമത്തിലാണ് സംഭവം. ഇവർ കാട്ടുകൂൺ ആണോ കഴിച്ചതെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പുള്ളത്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.
മലപ്പുറം: കൊണ്ടോട്ടിയിൽ വായിലുണ്ടായ മുറിവിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാലു വയസുകാരൻ മരിച്ചു. മലപ്പുറം അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിലാണ് മരിച്ചത്. മരണം ചികിത്സാ പിഴവ് മൂലമെന്ന് ആരോപിച്ച് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിക്കെതിരെ പരാതിയുമായി നിസാറും കുടുംബവും രംഗത്തെത്തി. അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വായിൽ കമ്പു
വിമാനക്കമ്പനി ജീവനക്കാരുടെ സ്വർണക്കടത്തിൽ അന്വേഷണം നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ച് ഡിആർഐ. എയർ ഹോസ്റ്റസുമാരെ ഉപയോഗിച്ച് 10 വർഷത്തിനിടെ 30 കിലോ സ്വർണ്ണം ഇന്ത്യ സീനിയർ ക്യാമ്പിൻക്രൂ സുഹൈൽ താനലോട് കടത്തിയതായി കണ്ടെത്തി. ഒരു തവണ സ്വർണം കടത്തുന്നതിന് 2 ലക്ഷം രൂപയാണ് പ്രതിഫലം. എയർ ഇന്ത്യ എക്സ്പ്രസിലെ സീനിയർ ക്യാമ്പിൻ ക്രൂ ആയ സുഹൈലിനെ സ്വർണ്ണ