തൃശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ കനത്ത പരാജയത്തിൽ പ്രതികരിച്ച് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണുഗോപാൽ. ബിജെപിയിലേക്കെന്ന തന്റെ തീരുമാനം തെറ്റിയില്ലെന്ന് തെളിഞ്ഞെന്നും മത്സരിക്കുന്നതിന് മുൻപ് തന്നെ കെ മുരളീധരന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു. ദയനീയമായ
പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. രാജി സ്വീകരിച്ച രാഷ്ട്രപതി, പുതിയ സർക്കാർ അധികാരത്തിലേറുന്നത് വരെ മന്ത്രിസഭ തുടരാൻ ആവശ്യപ്പെട്ടു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് രാജിക്കത്ത് നൽകാനായി പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തിയത്. തുടർനടപടിയുടെ ഭാഗമായി 2019 മുതൽ
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ അമ്മൂമ്മയും ചെറുമകളെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവിൽ ഫയർഫോഴ്സ് എത്തി ലിഫ്റ്റ് വെട്ടിപൊളിച്ചാണ് രണ്ട് പേരെയും പുറത്ത് എടുത്തത്. കോടതി ജീവനക്കാരി ലീലാമ്മ ഇവരുടെ ചെറുമകൾ അഞ്ചു വയസുകാരി ഹൃദ്യ എന്നിവരാണ് അരമണിക്കൂറോളം കുടുങ്ങി കിടന്നത്. ലിഫ്റ്റ് തകരാർ ആകുന്നത് പതിവാണെന്ന് കോടതി
ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയോടെ ബിജെപിക്ക് മേൽ ആർഎസ്എസ് നിയന്ത്രണം പഴയ പടി ശക്തമായേക്കും. ആർഎസ്എസിന്റെ സഹായം വേണ്ടാത്ത അത്രയും ബിജെപി കരുത്തരായെന്ന് ജെപി നദ്ദ അവകാശപ്പെട്ട തെരഞ്ഞെടുപ്പിലാണ് പാർട്ടിക്ക് തിരിച്ചടിയേറ്റത്. മോദിയെ മാത്രം ഉയർത്തിക്കാണിച്ച് നടത്തിയ പ്രചാരണമാണ് തിരിച്ചടിക്കുള്ള പ്രധാന കാരണമെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. മോദി പാർട്ടിയിൽ
പുതിയ സർക്കാർ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങൾ നടത്തി മുന്നണികൾ. കേവല ഭൂരിപക്ഷം തികയ്ക്കാത്ത ബിജെപിയെ പൂട്ടാൻ മറ്റ് പാർട്ടികളുമായി ചർച്ചകൾ സജീവമാക്കി ഇന്ത്യാ മുന്നണിയും എൻഡിഎയിലെ പാർട്ടികളെ ഉറപ്പിച്ച് നിർത്താനും ചെറുപാർട്ടികളെ ഒപ്പം നിർത്താനും ബിജെപിയും നീക്കങ്ങൾ നടത്തുകയാണ്. പുതിയ സർക്കാർ ഈ ആഴ്ചയ്ക്കകം തന്നെയുണ്ടാകും. ഞായറാഴ്ചയ്ക്ക് മുൻപ് സത്യപ്രതിജ്ഞ നടക്കും. രാവിലെ
തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ തോറ്റതിന് പിന്നാലെ തൃശൂര്‍ കോണ്‍ഗ്രസില്‍ പോര്. കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനും തൃശൂര്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനുമെതിരെ ഡിസിസി ഓഫീസ് മതിലില്‍ പോസ്റ്റര്‍ പതിച്ചു. ജോസ് വള്ളൂര്‍ രാജിവെക്കുക, പ്രതാപന് ഇനി വാര്‍ഡിൽ പോലും സീറ്റില്ല എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് മതിലില്‍ പതിച്ചത്. മുരളീധരന്‍റെ
ഇന്ന് ലോക പരിസ്ഥിതിദിനം. പരിസ്ഥിതിസംരക്ഷണത്തിന്‍റെ പ്രാധാന്യം ഓർമപ്പെടുത്തുകയാണ് ഓരോ പരിസ്ഥിതിദിനവും. ഭൂമിയിലെ പച്ചപ്പുംജൈവവൈവിധ്യവും സംരക്ഷിക്കുക എന്നതാണ് ഇത്തവണത്തെ സന്ദേശം. കാട് വെട്ടിത്തെളിച്ച് കെട്ടിടങ്ങളും റോഡുകളും പാലങ്ങളും നിർമിച്ചു. ഭൂമിയിലെ പച്ചപ്പ് ഇല്ലാതായി. നദികൾ വറ്റി വരണ്ടു. ആവാസവ്യവസ്ഥ നശിച്ചതോടെ വന്യമൃഗങ്ങൾ കാടുവിട്ട് ജനവാസമേഖലകളിലേക്ക് ഇറങ്ങി.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി ചർച്ച ചെയ്യാൻ സിപിഐഎം സംസ്ഥാനനേതൃത്വം ഇന്ന് യോഗം ചേരും. അഞ്ച് ദിവസം നീളുന്ന യോഗം വിളിച്ച് തോൽവി വിശദമായി പരിശോധിക്കാനാണ് സിപിഐഎം നേതൃത്വത്തിൻെറ തീരുമാനം. തോൽവി ഗൗരവമായി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് തുടങ്ങുന്ന ദേശിയ നേതൃയോഗം കഴിഞ്ഞാൽ ജൂൺ പത്തിന് സിപിഐ സംസ്ഥാന
അമ്പലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. സൽമാൻ എന്ന 20 വയസ്സുകാരനാണ് മരിച്ചത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം നേഴ്സിങ് കോളജിന് സമീപം തറമേഴം വീട്ടിൽ നവാസ് – നൗഫി ദമ്പതികളുടെ മകനാണ് സൽമാൻ. ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ വണ്ടാനത്ത് കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പമാണ് സൽമാൻ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ
ദില്ലി: 24 വർഷത്തോളം ജോലിക്ക് നിന്ന വീട് കൊള്ളയടിക്കാനുള്ള പദ്ധതിയിട്ട് അറുപതുകാരി. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ എട്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത് 63കാരനായ ഡോക്ടർ. ദില്ലിയിലെ ജാംഗ്പുരയിലാണ് സംഭവം. കഴിഞ്ഞ മാസമാണ് 63കാരനായ യോഗേഷ് പോൾ എന്ന ഡോക്ടർ മോഷണ ശ്രമത്തിനിടെ അതിക്രൂരമായി കൊല്ലപ്പെട്ടത്. ഡോക്ടറുടെ തൊപ്പി വായിൽ കുത്തിക്കയറ്റിയതിന് പിന്നാലെ