78-ാംമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിലാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷമിച്ചിരുന്നാൽ മതിയാകില്ലെന്നും അതിജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തി.രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി, ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ചെങ്കോട്ടയിലെത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം തുടങ്ങിയത്. നമ്മുടെ
മുല്ലപ്പെരിയാർ വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി ചപ്പാത്തിൽ സർവ്വമത പ്രാർത്ഥനയും കൂട്ട ഉപവാസവും നടന്നു. വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ഉയരുന്ന എല്ലാ ആശങ്കകളും പരിഹരിക്കണമെന്നാണ് സമരസമിതികളുടെ ആവശ്യം. അന്താരാഷ്ട്ര വിദഗ്ധസമിതി മുല്ലപ്പെരിയാർ ഡാം പരിശോധിക്കണം. തമിഴ്നാടിനെ അപകീർത്തിപ്പെടുത്തുന്നതും മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട അനാവശ്യ
കൊല്‍ക്കത്ത: പി ജി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം അക്രമാസക്തമായി. ആര്‍ ജെ കര്‍ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. അര്‍ധരാത്രിയായിരുന്നു പ്രതിഷേധം അക്രമാസക്തമായത്. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ലാത്തി ചാര്‍ജും പ്രയോഗിച്ചു. പ്രതിഷേധക്കാരുടെ കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക്
തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട ആദ്യ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഗംഗേശാനന്ദക്കെതിരെയാണ് കുറ്റപത്രം. ലൈംഗിക പീഡനം ചെറുക്കാനാണ് പെൺകുട്ടി ജനനേന്ദ്രിയം മുറിച്ചതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. പേട്ടയിലെ പെൺകുട്ടിയുടെ വീട്ടിൽ വെച്ച് പീഡനശ്രമം നടന്നെന്ന് കുറ്റപത്രം. പെൺകുട്ടിക്കും
തിരുവനന്തപുരം: ശ്രീകാര്യത്തെ വെട്ടുക്കത്തി ജോയ് വധത്തില്‍ മുഖ്യപ്രതി അന്‍വര്‍ ഹുസൈന്‍ പൊലീസില്‍ കീഴടങ്ങി. കൊല ആസൂത്രണം ചെയ്ത അന്‍വര്‍ ഫോര്‍ട്ട് സ്‌റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. കേസിലെ പ്രധാന പ്രതിയായ സജീറിന്റെ ബന്ധുവാണ് അന്‍വര്‍. അന്‍വറാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ രാജേഷ്, ഉണ്ണികൃഷ്ണന്‍, വിനോദ്, നന്ദു ലാല്‍, സജീര്‍
കണ്ണൂർ: ട്രെയിനുകളിലെ ലേഡീസ് കോച്ചിൽ പുരുഷൻമാർ കയറുന്നത് പതിവാകുന്നു. പരാതി കൂടിയതോടെ 500 രൂപ പിഴ ഈടാക്കാനാണ് റെയിൽവേയുടെ തീരുമാനം. സ്ത്രീ സംവരണ കോച്ചിൽ പുരുഷൻമാർ കയറിയാൽ സെക്ഷൻ 162 പ്രകാരം ചുരുങ്ങിയത് 500 രൂപ വരെ പിഴ ഇടാക്കാം. കഴിഞ്ഞ വർഷം 2424 പേരിൽനിന്ന് 9.11 ലക്ഷം രൂപയും 2022-ൽ 1153 പേരിൽനിന്നായി 4.70 ലക്ഷം രൂപയും പിഴ ഈടാക്കിയിരുന്നു. അകത്തും പുറത്തും ലേഡീസ് എന്ന്
തിരുവന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതി തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. രണ്ട് ജില്ലയിലും ഇന്ന് ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ,
ഉത്തർപ്രദേശിലെ ആറ് വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്തതിന് സംസ്ഥാന സർക്കാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുലന്ദ്ഷഹർ പൊലീസ് കേസെടുക്കുകയും പ്രതിയായ ഗജേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒരു ഗ്രാമീണൻ പകർത്തിയ സംഭവത്തിന്‍റെ വിഡിയോ സമൂഹ
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നാളെ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ ട്രക്കിൽ മരത്തടികൾ ബന്ധിപ്പിക്കാൻ ഉപയോഗിച്ച കയറുകൾ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചായിരിക്കും നാളത്തെ തിരച്ചിൽ. കയറും ലോഹ ഭാഗങ്ങളും കണ്ടെത്തിയ 20 മീറ്റർ ചുറ്റളവുള്ള സ്‌പോട്ട് നാവികസേന മാർക്ക് ചെയ്തിട്ടുണ്ട്. ഗോവയിൽ നിന്ന്