പോക്സോ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. തൃശൂർ ചെറുന്നല്ലൂർ ബ്രാഞ്ച് സെക്രട്ടറിയായ സെബിൻ ഫ്രാൻസിസാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി പെൺകുട്ടിയെ വിവിധയിടങ്ങളിലെത്തിച്ച് പലതവണ
അന്തരിച്ച കൂത്തുപറമ്പ് വെടിവെപ്പ് രക്തസാക്ഷി പുഷ്പന്റെ സംസ്കാരം ഇന്ന് നടക്കും. കണ്ണൂർ ചൊക്ലി മേനപ്രത്തെ വീട്ടുവളപ്പിൽ ആണ് സംസ്കാര ചടങ്ങുകൾ നടക്കുക. കോഴിക്കോട് ഡിവൈഎഫ്ഐ യൂത്ത് സെൻററിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എട്ടുമണിയോടെ വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും. വഴിയിലുടനീളം വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാനുള്ള സൗകര്യം ഒരുക്കും. തലശ്ശേരി
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കാരിച്ചാൽ PBC അഞ്ചാം തവണയും ‘ജലരാജാവ്’. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹീറ്റ്സ് മത്സരത്തിൽ നടന്നത്. കരിച്ചാലിന്റെ 16 മത് കിരീടമാണ്. നാളുകളായി കാത്തിരുന്ന ജലമഹോത്സവത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കാരിച്ചാൽ PBC ചൂണ്ടൻ ഒന്നാമതെത്തിയത്. ഫോട്ടോ ഫിനിഷിലാണ് ഫൈനൽ മത്സരം അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമാണ് മത്സരം
ചെന്നൈ: തമിഴ്‌നാട്ടിലെ ടാറ്റ ഇലക്‌ട്രോണിക്‌സ് ഫാക്ടറിയിൽ തീപിടിത്തം. ഫാക്ടറിയുടെ കെമിക്കൽ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സംഭവത്തിൽ ആളപായമോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഹൊസൂരിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി ഏഴ് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. രാവിലെ ആറ്
തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി സിപിഐ. തൃശൂര്‍ മണ്ഡലം സെക്രട്ടറി സുമേഷ് പി കെയാണ് പരാതി നല്‍കിയത്. പൂരവുമായി ബന്ധപ്പെട്ട് തര്‍ക്കം നടക്കുമ്പോള്‍ സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചെന്ന് പരാതിയില്‍ പറയുന്നു. തൃശൂര്‍ പൊലീസ് കമ്മീഷണര്‍ക്ക് പുറമേ ജോയിന്റ് ആര്‍ടിഒയ്ക്കും സിപിഐ പരാതി നല്‍കിയിട്ടുണ്ട്.
കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു. 54 വയസായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും നാല് പെണ്‍മക്കളുമാണ് മരിച്ചത്. ഹീര ലാൽ(50), മക്കളായ നീതു(18), നിഷി (15), നീരു (10), നിധി (8) എന്നിവരാണ് മരിച്ചത്. വസന്ത് കുഞ്ചിലെ ഫ്‌ലാറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫ്‌ലാറ്റ് അകത്തുനിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം.
മലയാളികളുടെ മുഴുവന്‍ കണ്ണീര്‍ പുഷ്പങ്ങള്‍ ഏറ്റുവാങ്ങി ഒടുവില്‍ അര്‍ജുന്‍ മടങ്ങി. കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്. അര്‍ജുനെ ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും ആയിരക്കണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. മലയാളികള്‍ ഇത്രത്തോളം കാത്തിരുന്ന, മടങ്ങി വരവ് ആഗ്രഹിച്ച ഒരു
തിരുവനന്തപുരം: പാറശ്ശാല ഗാന്ധിപാർക്കിന് സമീപം അബി ന്യൂട്രിഷ്യൻ സെന്റര്‍ എന്ന പേരിലുള്ള സ്ഥാപനത്തിൽ ജോലിക്ക് കയറിയ ജീവനക്കാരിക്ക് എതിരെ സ്ഥാപന ഉടമ നടത്തിയ ലൈംഗിക അതിക്രമം നടത്തിയ ആൾ പിടിയിൽ. കേസിൽ നടത്തിപ്പുകാരനായ കന്യാകുമാരി ജില്ലയിലെ അടയ്ക്കാക്കുഴി, മങ്കുഴി, പുത്തൻ വീട്ടിൽ അഭിലാഷ് ബെർലിൻ 42 നെയാണ് പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽ 25-ന് ജോലിക്ക് ചേർന്ന
കല്‍പ്പറ്റ: സംസ്ഥാനത്തെ പൊലീസിനെ കുറിച്ച് പി വി അന്‍വറിന് സമാനമായ അഭിപ്രായ പ്രകടനം നടത്തി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. എല്ലാ പൊലീസുകാരും സര്‍ക്കാര്‍ നയം നടപ്പാക്കുന്നവരല്ലെന്നാണ് വിമര്‍ശനം. സിപിഐഎമ്മുകാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കയറി ചെയ്യാന്‍ കഴിയില്ലെന്നത് ശരിയാണ്. പല പൊലീസുകാരും വകതിരിവില്ലാത്തവരാണ്. അതിന്റെ ഹെഡ് ഓഫിസ് എഡിജിപിയാണെന്നും അദ്ദേഹം