Entertainment Kerala News

സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഓ ടി ടി “സി സ്പേസ്” പ്ലാറ്റ്ഫോം; മാർച്ച് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഓ ടി ടി “സി സ്പേസ്” പ്ലാറ്റ്ഫോം മാർച്ച് ഏഴിന് രാവിലെ 9 30ന് തിരുവനന്തപുരം കൈരളി തീയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ, എംഎൽഎ ആന്റണിരാജു, മേയർ ആര്യ രാജേന്ദ്രൻ കെ എസ് എഫ് ടി സി ചെയർമാൻ ഷാജിഎൻ കരുൺ സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ മായ, കെഎസ്എഫ്ഡിസി എം. ഡി കെ.വി അബ്ദുൽ മാലിക് കലാസാംസ്കാരിക മേഖലയിലെ മറ്റു പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും

അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടും ഉള്ള പ്രതികരണമാണ് സി സ്പേസിലൂടെ സാധ്യമാക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ കരുൺ പറഞ്ഞു.

കെഎസ്എഫ്ഡിസി ക്കാണ് സി സ്‌പേസിന്റെ നിർവഹണ ചുമതല. സി സ്പേസിലേക്കുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനും ആയി ചലച്ചിത്രപ്രവർത്തകരായ സന്തോഷ് ശിവൻ, ശ്യാമപ്രസാദ്,സണ്ണി ജോസഫ്, ജിയോ ബേബി എഴുത്തുകാരായ ഒ. വി ഉഷ, ബെന്യാമിൻ എന്നിവരടങ്ങുന്ന ഒരു ക്യൂറേറ്റർ സമിതി കെഎസ്എഫ്ഡിസി രൂപീകരിച്ചിട്ടുണ്ട്. സി സ്പേസിലേക്ക് സമർപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ കലാപരവും സാംസ്കാരികവുമായ മൂല്യം സമിതി വിലയിരുത്തിയ ശേഷം ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ ഓ ടി ടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുകയുള്ളൂ.

സി സ്പേസിന്റെ ആദ്യഘട്ടത്തിലേക്ക് 42 സിനിമകൾ ക്യൂറേറ്റർമാർ തിരഞ്ഞെടുത്തതിൽ ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയതോ പ്രശസ്ത ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചത് ആയ സിനിമകളും ഇതിൽ ഉണ്ടാകും. നിരവധി പുരസ്കാരങ്ങൾ നേടിയ “നിഷിദ്ധോ”,” ബി 32 മുതൽ 44 വരെ” എന്നീ സിനിമകൾ സി സ്പേസ് വഴിപ്രീമിയർ ചെയ്യും.
ലാഭവിഹിതത്തിലെയും കാഴ്ചക്കാരുടെ എണ്ണത്തിലെ സുതാര്യതയും അത്യാധുനിക സാങ്കേതിക മികവുമാണ് സിസ്പെസിന്‍റെമുഖമുദ്ര. കാണുന്ന സിനിമയ്ക്ക് മാത്രം പണം നൽകുക എന്ന വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സ്വീറ്റ് സ്പേസിൽ 75 രൂപയ്ക്ക് ഒരു ഫീച്ചർ ഫിലിം കാണാനും ചെറിയ ഉള്ളടക്കങ്ങൾ (ഷോർട്ട് ഫിലിംസ് ) വളരെ കുറഞ്ഞ വിലയ്ക്ക് കാണാനും അവസരം ഉണ്ടാകും. ഈടാക്കുന്ന തുകയുടെ പകുതി തുക ഉള്ളടക്കത്തിന്റെ നിർമ്മാതാവിനെ ലഭിക്കും. ക്യൂറേറ്റർമാർ നിർദ്ദേശിക്കുന്ന ഹ്രസ്വ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, പരീക്ഷണ സിനിമകൾ എന്നിവ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും.

നിർമ്മാതാക്കൾ സിനിമകൾ ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്യുന്നതുമൂലം തിയേറ്റർ ഉടമസ്ഥർക്കും വിതരണക്കാർക്കും ലാഭം കുറയുന്നു എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും ഇത് ഉൾക്കൊണ്ട് തീയറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ മാത്രം പ്രദർശിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത് എന്നും നിർമ്മാണ ചിലവ് തിരിച്ചുപിടിക്കാനുള്ള അവസരം നൽകിക്കൊണ്ട് ക്രൗഡ് ഫണ്ടിങ്ങിൽ ഒരു പുതിയ സമ്പ്രദായം ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട് എന്നും കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടർ കെ വി അബ്ദുൽ മാലിക് പറഞ്ഞു.

Related Posts

Leave a Reply